ശബരിമലയിൽ ശ്രീകോവിൽ അടച്ചിട്ട് ശുദ്ധികലശം നടത്തിയതിന് തന്ത്രിക്കെതിരെ നിയമനടപടിയുമായി മുന്നോട്ടുപോകുമെന്ന് ബിന്ദുവും കനകദുർഗ്ഗയും അറിയിച്ചു.തന്ത്രിക്കെതിരെ കേസ് ഫയൽ ചെയ്യണമെന്നാണ് ഇരുവരുടെയും ആവശ്യം. ശുദ്ധികലശം നടത്തുന്നത് സ്ത്രീകൾക്കും ദളിതർക്കുമെതിരായ വിവേചനമാണ്. താനൊരു ദളിത് ആയതിനാലാണ് തന്ത്രി ഇത്തരത്തിൽ ശുദ്ധിക്രിയ നടത്തിയത്. ഇങ്ങനെയാണ് ആചാരങ്ങൾ എങ്കിൽ ഇനിയും തങ്ങൾ ശബരിമലദർശനം നടത്തുമെന്നാണ് ഇരുവരും വ്യക്തമാക്കിയത്.